Tuesday, October 18, 2016

സലഫി ലേഖനം ISIS കേരളം

http://www.vichinthanamweekly.com/book-13/13-lakkam46/തകര്%E2%80%8Dക്കപ്പെടേണ്ടത്%E2%80%8C-മന/

http://www.vichinthanamweekly.com/book-13/13-lakkam46/തകര്%E2%80%8Dക്കപ്പെടേണ്ടത്%E2%80%8C-മന/

പശ്ചിമേഷ്യയില്‍ നിന്ന്‌ വന്നുകൊണ്ടിരിക്കുന്നത്‌ കൗതുകകരമായ വാര്‍ത്തകളാണ്‌. ഇസ്‌ലാം വിരുദ്ധലോബി പടച്ചുണ്ടാക്കിയ നിറംപിടിച്ച കളവുകളെ അതിജീവിച്ചുകൊണ്ട്‌ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന വാര്‍ത്തകളാണ്‌ അല്‍പമെങ്കിലും സത്യത്തോട്‌ നീതിപുലര്‍ത്തുന്നത്‌.
താലിബാന്‍ നേതൃത്വത്തിലുള്ള ഭീകരര്‍ എന്ന്‌ വിശേഷിപ്പിച്ച്‌, കോളങ്ങള്‍ നിരത്തിയവര്‍ ഇറാഖി വിമതര്‍ എന്നും സംഘടിതരായ സുന്നീ സമൂഹം എന്നു മാറ്റി എഴുതാന്‍ തുടങ്ങിയതോടെയാണ്‌ അല്‍പമെങ്കിലും സത്യം പുറത്തുവരാന്‍ കാരണമായത്‌. ഏകപക്ഷീയമായ കടന്നാക്രമണങ്ങളിലൂടെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം, നിലവിലിരുന്ന ഭരണസംവിധാനങ്ങളെ അട്ടിമറിച്ചിട്ടതിന്‌, ന്യായമായും ലഭിക്കേണ്ട തിരിച്ചടിയാണിതെന്ന്‌ നിഷ്‌പക്ഷരായ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്‌.
കൊടുംഭീകരരെന്ന്‌ വിശേഷിപ്പിക്കപ്പെട്ട, ഇറാഖിലെ അഹ്‌ലുസുന്നയുടെ പോരാളികളുടെ യഥാര്‍ഥ ചിത്രം കേരളത്തില്‍ നിന്ന്‌ ഇറാഖിലേക്ക്‌ ജോലിയാവശ്യാര്‍ഥം പോയി ബന്ദിയാക്കപ്പെട്ട്‌, തിരിച്ചെത്തിയ നഴ്‌സുമാര്‍ വിവരിക്കുന്നുണ്ട്‌.
ഇറാഖിലെ കൊടുംഭീകരര്‍ നഴ്‌സുമാരെ പിച്ചിച്ചീന്തുന്നു. മതം മാറ്റുന്നു, അടിമച്ചന്തയില്‍ വില്‍ക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ നഴ്‌സുമാര്‍ തന്നെ വ്യക്തമാക്കി; അവര്‍ ഭീകരരല്ല, കരുതലുള്ള ആങ്ങളമാരാണ്‌. ഇത്‌ അക്ഷരാര്‍ഥത്തില്‍ ലോകം ഞെട്ടിയ ഒരു വെളിപ്പെടുത്തലായിരുന്നു. ശിയാഭരണകൂടം, സുന്നിമേഖലയിലുള്ള ആശുപത്രി തകര്‍ക്കുമെന്ന്‌ വിവരം ലഭിച്ചപ്പോള്‍, `കരുതലുള്ള ആങ്ങളമാര്‍ തങ്ങളെ മാറ്റിപാര്‍പ്പിക്കുകയും കുടിക്കാനും ഉടുക്കാനും തന്ന്‌ സംരക്ഷിച്ചുവെന്ന്‌ കേള്‍ക്കുമ്പോള്‍ പ്രതിദിനം നിരവധി ബലാല്‍സംഗങ്ങള്‍ സെന്‍സേഷണലായി ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ നിരാശ തോന്നുക സ്വാഭാവികമാണ്‌.
വിമതഭീകരര്‍ ആരാധനാലയങ്ങളും ദര്‍ഗകളും തകര്‍ക്കുന്നുവെന്ന പ്രചാരണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ചില അറബി ചാനലുകളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. യാഥാസ്ഥിതികരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ബോംബിട്ടു തകര്‍ക്കുന്നുവെന്ന പ്രചാരണം ശക്തമാണ്‌. ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്കയുടെ ശിയാ പാവസര്‍ക്കാറിന്റെ പതനം ആസന്നമായപ്പോള്‍, അഹ്‌ലുസുന്നഃക്കിടയില്‍ ഭിന്നിപ്പു വളര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണമായി മാത്രമേ ഇതിനെ കണക്കാക്കാവൂ. കാരണം, ക്വബര്‍ കെട്ടിപ്പൊക്കുന്നതിനെയോ, ക്വബ്‌ര്‍ പൂജ നടത്തുന്നതിനെയോ പ്രാമാണികരായ ഒരൊറ്റ അഹ്‌ലുസുന്നയുടെ പണ്‌ഡിതനും അനുകൂലിച്ചിട്ടില്ല, ന്യായീകരിച്ചിട്ടുമില്ല. യാഥാസ്ഥിതികരായ മുസ്‌ലിംകളിലേക്ക്‌, കയറിക്കൂടിയ ശിഈ, അന്ധവിശ്വാസങ്ങളെ യുദ്ധഭൂമിയില്‍ അഹ്‌ലുസുന്നയുടെ പോരാളികള്‍ തകര്‍ത്തെറിഞ്ഞതിനെ പര്‍വതീകരിക്കുന്നത്‌, സുന്നീപക്ഷത്തിന്റെ സായുധശക്തി നശിപ്പിക്കാന്‍ മാത്രമേ കാരണമാവുകയുള്ളൂ.
ഇറാഖിലെ ചില ശിയാ കേന്ദ്രങ്ങള്‍, സുന്നി പോരാളികള്‍ പിടിച്ചെടുത്തതും ഒന്നുരണ്ടെണ്ണം തകര്‍ത്തതും വലിയ വാര്‍ത്തയാക്കി ചില മാധ്യമങ്ങള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. സുന്നി ഭൂരിപക്ഷകേന്ദ്രങ്ങളിലെ ആശുപത്രികള്‍ മുതല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വരെ ശിയാ സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും, ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. ഇറാഖില്‍ നിന്ന്‌ രക്ഷപ്പെട്ട്‌, കേരളത്തില്‍ തിരിച്ചെത്തിയ നഴ്‌സുമാര്‍, അവരെ മാറ്റിപാര്‍പ്പിക്കാന്‍ സുന്നിപോരാളികള്‍ നിര്‍ബന്ധിച്ച സാഹചര്യം വിശദീകരിച്ചപ്പോള്‍, ആശുപത്രി തകര്‍ക്കാന്‍ ശിയാ നേതൃത്വത്തിലുള്ള സൈന്യം പദ്ധതിയിട്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതിന്റെ പശ്ചാത്തലത്തില്‍ ഇരുപക്ഷവും യുദ്ധത്തിനിടെ പലതും തകര്‍ക്കുന്നുവെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
ശവകുടീര വ്യവസായം ശിയാക്കളുടെ പ്രമുഖ ആചാരമാണ്‌. മണ്‍മറഞ്ഞ മഹാത്മാക്കളുടെ ക്വബറിടങ്ങള്‍, പടുകൂറ്റന്‍ ദര്‍ഗകളാക്കി മാറ്റുന്നവരും അവിടങ്ങളില്‍ എല്ലാതരം ആരാധനകളും നിര്‍വഹിക്കുന്നവരും ശിയാക്കള്‍ക്കിടയിലുണ്ട്‌. പുഷ്‌പാര്‍ച്ചനകള്‍ മുതല്‍ ക്വബ്‌റിന്‍മേല്‍ സുജൂദ്‌ ചെയ്യുന്നത്‌ വരെ സാധാരണമാണ്‌. മുഹറം പത്തിനോടനുബന്ധിച്ച്‌ രക്താഭിഷേകവും മറ്റും സ്ഥിരം പരിപാടിയാണ്‌. ഫലത്തില്‍ പ്രത്യക്ഷമായ ബഹുദൈവാരാധനയാണ്‌ ശിയാക്കള്‍ ക്വബ്‌റുകള്‍ കെട്ടിപ്പൊക്കി ചെയ്‌തുവരുന്നത്‌. അതുകൊണ്ട്‌ തന്നെ അത്തരം കേന്ദ്രങ്ങള്‍ അപകടകരമാണെന്ന്‌ മനസ്സിലാക്കിയ അഹ്‌ലുസ്സുന്നയുടെ പോരാളികള്‍, യുദ്ധത്തിനിടയില്‍ അവ നിരപ്പാക്കി മാറ്റിയത്‌, ഉയര്‍ന്നുനില്‍ക്കുന്ന ക്വബറുകള്‍ നിരപ്പാക്കണമെന്ന പ്രവാചക കല്‍പന നടപ്പാക്കുകയാണ്‌ ചെയ്യുന്നത്‌.
ക്വബ്‌റുകള്‍ കെട്ടിപ്പൊക്കി, അവിടങ്ങളില്‍ പ്രത്യേക ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ശിയാക്കളുടെ രീതി ചില പ്രദേശങ്ങളില്‍, അഹ്‌ലുസുന്നഃയുടെ ആളുകളെന്ന്‌ പറയുന്നവരിലും കടന്നുകൂടിയെന്നത്‌ അതിശയകരമാണ്‌. വിവിധങ്ങളായ ത്വരീക്വത്തുകളുടെ സ്വാധീനങ്ങളിലൂടെ കേരളത്തിലും ഇത്തരം ചിന്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്‌. അശ്‌അരി, മാതുരീദി, നഖ്‌ശബന്തിയ്യ, ചിശ്‌തിയ്യ, ഖാദിരിയ്യ തുടങ്ങിയ ത്വരീക്വത്തുകളിലൂടെ ക്വബര്‍ പൂജയും മറ്റും ഇവിടത്തെ സുന്നികളായ വിശ്വാസികളിലും കടന്നുകൂടിയിട്ടുണ്ട്‌.
ക്വബ്‌ര്‍ കെട്ടിപ്പൊക്കി, അവിടങ്ങളില്‍ ആരാധന നടത്തുകയും തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ശിയാക്കളുടെ ഏറെ അപകടകരമായ പ്രവണതകള്‍ക്കെതിരെ അഹ്‌ലുസുന്ന ഐക്യപ്പെടേണ്ടതുണ്ട്‌. ശിഈ ത്വരീക്വത്തുകളിലൂടെ കടന്നുകൂടിയ വികലവിശ്വാസാചാരങ്ങള്‍ സംബന്ധിച്ച അഹ്‌ലുസുന്നയുടെ നിലപാട്‌ സാധാരണക്കാര്‍ക്ക്‌ വിശദീകരിച്ചുകൊടുക്കാന്‍ അഹ്‌ലുസുന്നയുടെ പണ്‌ഡിതന്‍മാര്‍ തയ്യാറാകണം. നബിതിരുമേനി (സ്വ)യുടെ വഫാത്തിന്‌ കാരണമായ രോഗം പിടിപെട്ടു കിടക്കുമ്പോള്‍ നബി (സ്വ) പറഞ്ഞത്‌; യഹൂദികളെയും ക്രിസ്‌ത്യാനികളെയും അല്ലാഹു ശപിച്ചിരിക്കുന്നു, അവര്‍ അവരുടെ നബിമാരുടെ ക്വബ്‌റുകള്‍ പള്ളികളാക്കി എന്നായിരുന്നു. അതുകൊണ്ട്‌, പ്രവാചകരുടെ (സ്വ) വസിയ്യത്താണ്‌ ക്വബ്‌റുകള്‍ കെട്ടിപ്പൊക്കരുതെന്നും, അതൊരു പ്രാര്‍ഥനാകേന്ദ്രമാക്കരുതെന്നും. അതുകൊണ്ട്‌ തന്നെ പ്രവാചകരുടെ അന്തിമ വസ്വിയ്യത്തിനെ ബഹുമാനിക്കുന്നവര്‍, ക്വബറുകള്‍ കെട്ടിപ്പൊക്കുകയും അവിടെ ആരാധനാകേന്ദ്രമാക്കി മാറ്റുകയും ചെയ്യരുത്‌.
വിശ്വാസരംഗത്തും ആചാരരംഗത്തുമുള്ള അബദ്ധങ്ങളും അപാകങ്ങളും പരിശുദ്ധ ക്വുര്‍ആനിന്റെയും തിരുനബിചര്യയുടെയും അടിസ്ഥാനത്തില്‍ പ്രബോധന ബോധവല്‍ക്കരണങ്ങളിലൂടെ വ്യക്തമാക്കിക്കൊടുക്കുകയാണ്‌ വേണ്ടത്‌. കേരളത്തിലടക്കം, ഒട്ടേറെ പ്രദേശങ്ങളില്‍ ശിയാക്കളുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അതേപടി അനുകരിക്കുന്ന ഒട്ടേറെ മുസ്‌ലിംകളെ കാണാവുന്നതാണ്‌. സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാല്‍, പണ്‌ഡിതന്‍മാര്‍ നിശ്ശബ്‌ദരാകുന്നതും, നിഷ്‌ക്രിയമാകുന്നതും പ്രശ്‌നം വഷളാക്കുകയാണ്‌. ക്വബ്‌ര്‍ പൂജയും, കുത്തുറാത്തീബും ആണ്ടുനേര്‍ച്ചയുമടക്കമുള്ള ആചാരങ്ങള്‍ അഹ്‌ലുസുന്നഃയുടേതല്ലെന്നും അത്‌ ശിയാക്കളുടേതാണെന്നും പ്രഖ്യാപിക്കാനുള്ള തന്റേടം പണ്‌ഡിതന്‍മാര്‍ കാണിക്കണം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ഐച്ഛികനേട്ടങ്ങള്‍ക്കും വേണ്ടി, അഹ്‌ലുസുന്നയുടെ ആദര്‍ശത്തിന്‌ തീര്‍ത്തും വിരുദ്ധമായ ശിയാക്കളുടെ ആചാരാനുഷ്‌ഠാനങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പണ്‌ഡിതന്‍മാര്‍ രംഗത്ത്‌ വരികയും ബോധവല്‍ക്കരണം നടത്തുകയും ചെയ്‌താല്‍ ക്വബ്‌ര്‍പൂജ ഇല്ലാതാക്കുകയും യഥാര്‍ഥ തൗഹീദിലേക്ക്‌ വിശ്വാസികള്‍ പ്രവേശിക്കുകയും ചെയ്യും.
നെഞ്ചകത്ത്‌ രൂഢമൂലമായ ദര്‍ഗകളെ തകര്‍ത്തെറിഞ്ഞുകൊണ്ട്‌, യഥാര്‍ഥ അഹ്‌ലുസുന്നയുടെ ആദര്‍ശത്തിലേക്ക്‌ വിശ്വാസികള്‍ എത്തുമ്പോള്‍ ദര്‍ഗകളും കുടീരങ്ങളും സ്വയം തകര്‍ന്നടിയുക തന്നെ ചെയ്യുമെന്നതിന്‌ ചരിത്രത്തില്‍ ഒട്ടേറെ സാക്ഷ്യങ്ങളുണ്ട്‌.

No comments:

Post a Comment